Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Attack

യുഎസ് ആക്രമണത്തിൽ നാവികരുടെ മരണം;കേന്ദ്രസർക്കാരിനെതിരേ കോണ്‍ഗ്രസ്

ന്യൂഡൽഹി: രാജ്യത്തിന്‍റെ അന്തസും അഭിമാനവും സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടതായി കോണ്‍ഗ്രസ്. ഒമാൻ തീരത്ത് അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ ഫോണ്‍സംഭാഷണത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നടത്തിയ പ്രസ്താവനയ്ക്കെതിരേയാണു കോണ്‍ഗ്രസ് രംഗത്തുവന്നത്.

വാണിജ്യ കപ്പലുകൾ അമേരിക്കൻ സേനയുടെ നിർദേശങ്ങൾ പാലിക്കണമെന്ന് റൂബിയോ ജയ്ശങ്കറിനോടു വ്യക്തമാക്കിയതായാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇറേനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായാണു വിവരം.

എന്നാൽ, അമേരിക്ക ഇന്ത്യക്കുനേരേ ഉയത്തിയത് ഭീഷണിയുടെ സ്വരമാണെന്നും ഒരു പരമാധികാര രാജ്യത്തിന് ഇത്തരം ഭാഷ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

നമ്മുടെ പ്രധാനമന്ത്രി ദാസനെപ്പോലെ മിണ്ടാതിരുന്ന് ഈ ഉത്തരവുകൾ അനുസരിക്കുകയാണ്. രാജ്യത്തെ അപമാനിക്കുന്നവർക്കുമുന്നിൽ കീഴടങ്ങുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തിന്‍റെ അന്തസ് സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിസർക്കാർ ഇന്ത്യയുടെ വിദേശ താത്പര്യങ്ങൾ ഓരോ ദിവസവും അടിയറവ് വയ്ക്കുകയാണെന്നും വിദേശനയങ്ങളിൽ ഇന്ത്യൻ പൗരന്മാരുടെ ജീവനു വില കല്പിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. മാർക്കോ റൂബിയോയുമായുള്ള ജയ്ശങ്കറിന്‍റെ ഫോണ്‍സംഭാഷണം പൂർണമായും പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റൂബിയോയുമായുള്ള സംഭാഷണത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായാണ് ജയ്ശങ്കർ പറഞ്ഞത്. ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനുപിന്നാലെ യുഎസ് ചാർജ് ഡി അഫയേഴ്സ് ജേസണ്‍ മീക്സിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.

International

യുഎസ് ആക്രമണം പശ്ചിമേഷ്യാ യുദ്ധമായി മാറും: ഖമനയ്

ടെഹ്റാൻ: അമേരിക്ക ഇറാനെ ആക്രമിച്ചാൽ അത് പ്രാദേശിക സംഘർഷമായി മാറുമെന്ന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്.

യുദ്ധക്കപ്പലുകൾ അയച്ചെന്ന അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ ഭീഷണികൾ ഇറാനെ ഭയപ്പെടുത്തുകയോ പരിഭ്രമിപ്പിക്കുകയോ ചെയ്യില്ല. ആക്രമണത്തിന് ഇറാൻ തുടക്കമിടില്ല. എന്നാൽ, ഇറാനെ ആക്രമിക്കുന്നവർക്ക് ശക്തമായ തിരിച്ചടി നല്കും- ഖമനയ് കൂട്ടിച്ചേർത്തു.


ഇറാനെ ലക്ഷ്യമിട്ട് യുഎസ് യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലെത്തിയ പശ്ചാത്തലത്തിലാണ് ഖമനയ്‌യുടെ മുന്നറിയിപ്പ്. ഇറാൻ ആണവക്കരാറിന് തയാറായില്ലെങ്കിൽ അമേരിക്ക ആക്രമിക്കുമെന്ന് ട്രംപ് നേരത്തേ ഭീഷണി മുഴക്കിയിരുന്നു.

International

വെനസ്വേലൻ കപ്പലുകൾക്കു നേരേ ആക്രമണത്തിന് യുഎസ്

വാഷിംഗ്ടൺ: വെനസ്വേലയ്ക്കെതിരായി രണ്ടാം ആക്രമണത്തിനൊരുങ്ങി അമേരിക്ക. കരിബിയൻ കടലിൽ മയക്കുമരുന്ന് കടത്തുന്നതായി ആരോപിക്കപ്പെടുന്ന കപ്പലുകൾക്കു നേരേ വീണ്ടും ആക്രമണം നടത്താൻ യുഎസ് നാവികസേന അഡ്മിറൽ ഉത്തരവിട്ടതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

സെപ്റ്റംബർ ആദ്യം കരീബിയൻ കടലലിൽ നടന്ന ആക്രമണത്തിൽ എൺപതിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ കപ്പലുകളിൽ മയക്കുമരുന്ന് ഉണ്ടായിരുന്നോയെന്നു വ്യക്തമാക്കാൻ യുഎസിനു കഴിഞ്ഞിട്ടില്ല. മയക്കുമരുന്ന് കടത്തലിന്‍റെ തെളിവുകളൊന്നുമില്ല.

കൂടാതെ, ഓരോ കപ്പലിലും ആരൊക്കെ അല്ലെങ്കിൽ എന്തായിരുന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളുമില്ല. യുഎസിലേക്കു മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകളാണു നശിപ്പിക്കുന്നതെന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്.

വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ കപ്പലുകളെന്നും യുഎസ് ആരോപിക്കുന്നു. വെനസ്വേലയ്ക്കെതിരായി കരയാക്രമണത്തിനും ട്രംപ് മുതിരുന്നതായി റിപ്പോർട്ടുണ്ട്. മഡുറോയുമായി അടുത്തിടെ ഫോണിൽ സംസാരിച്ചതായി സ്ഥിരീകരിച്ച ട്രംപ് സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിടാൻ തയാറായില്ല.

യുഎസ് നടത്തിയ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്ന് വെനസ്വേലയുടെ ദേശീയ അസംബ്ലി പ്രഖ്യാപിച്ചു.

Latest News

Corehub Up